Tuesday, December 11, 2012

ലവ് അറ്റ് ആദ്യ സൈറ്റ്

മിന്നൽപിണർപോൽ മിഴിമുനയാൽ
എൻ ഹൃദയം കവർന്നെടുത്ത സുന്ദരീ
നിൻ ഊരറിയില്ല പേരറിയില്ല...
എവിടെത്തിരക്കും നിന്നെ ഞാൻ
പകരമായ് നിൻ ഹൃത്തെടുത്തീടുവാൻ

Monday, March 12, 2012

മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍

സകലകലാ വല്ലഭന്‍, ക്ഷയിച്ചു കൊണ്ടിരിക്കുന്ന വലിയ തറവാട്ടുകാരന്‍, രോഗികളായ വൃദ്ധന്മാരെയും വൃദ്ധകളെയും സംരക്ഷിക്കേണ്ടവന്‍, തൂമ്പാപണി മുതല്‍ സ്വകാര്യ ടൂട്ടോറിയല്‍ കോളേജിലെ അദ്ധ്യാപനം, വക്കീല്‍പണി തുടങ്ങിയ ഏതു പണിയും ചെയ്യുന്നവന്‍, കടത്തില്‍ മുങ്ങി നില്‍ക്കുന്നവന്‍, ലോകത്തുള്ള ഏതു കാര്യത്തെകുറിച്ചും തികഞ്ഞ അറിവ്‌   -  ജയറാം

ധിക്കാരി, ലോകത്തുള്ള ഒന്നിനേം പേടിയില്ലാത്തവന്‍, ക്ഷുഭിതനായ, കര്‍മ്മനിരതനായ, അതിബുദ്ധിമാനായ  പോലീസ്  ഓഫീസര്‍, മേലധികാരികളെയും മന്ത്രിമാരെയും ഒട്ടും വക വെയ്ക്കാത്തവന്‍, അവരുടെയെല്ലാം അപ്പൂപ്പന്‍മാര്‍ വരെ വേലി ചാടാന്‍ പോയ കഥകള്‍ അറിഞ്ഞു വെച്ചവന്‍, ഇംഗ്ലീഷില്‍ കടിച്ചാ പൊട്ടാത്ത വാക്കുകള്‍ എടുത്ത്‌ അമ്മാനമാടുന്നവന്‍ - സുരേഷ് ഗോപി

ലോകത്തിലുള്ള ഏതു കാര്യത്തിലും ഒന്നാമന്‍, ഉന്നത കുല ജാതന്‍, ഗുണ്ടകളോടുള്ള ഗുണ്ടായിസത്തില്‍ പി എച്ച് ഡി, ഗാനാലാപനത്തില്‍ യേശുദാസിനെപോലും തോല്‍പ്പിക്കാനുള്ള കഴിവ്, അറിവുകളുടെ കാര്യത്തില്‍ എന്സൈക്ലോപെഡിയ, കരാട്ടെ കുങ്ങ്ഫൂ, കളരിപയറ്റ് തുടങ്ങിയ ആയോധനകലകളില്‍ അസാമാന്യ കഴിവ്, ഒരു നാടിന്റെ മൊത്തം ആശ്രയം, ഒരു നൂറ്റമ്പത്‌ പേര് വന്നാലും ഒറ്റയ്ക്ക് നേരിടുന്നവന്‍  - മോഹന്‍ലാല്‍

പത്തമ്പത്തഞ്ച് കിലോ ഗൌരവം, ഇംഗ്ലീഷില്‍ നൈപുണ്യന്‍, എല്ലാവരുടെയും അവസാന ആശ്രയം, ആര്‍ക്കും കീഴ്പ്പെടാത്തവന്‍, അപാര പാണ്ഡിത്യവും ബുദ്ധിശക്തിയും, ഏതു ജോലിയിലും അതി സമര്‍ത്ഥന്‍ സ്വന്തം പ്രയത്നം കൊണ്ട് കോടീശ്വരന്‍ ആയവന്‍, പാവങ്ങളെ വേണ്ടുവോളം സഹായിക്കുന്നവന്‍ - മമ്മൂട്ടി


Thursday, June 2, 2011

പ്രാന്തായ്‌

എന്നെ നോക്കാന്‍ എന്നിലെ ഞാനും... നിന്നെ നോക്കാന്‍ നിന്നിലെ നീയും... എന്നിലെ എന്നെ നോക്കാന്‍ നിന്നിലെ നിന്നെ നീ ഏല്‍പ്പിച്ചാല്‍... എന്നിലെ എന്നെ ഞാന്‍ നിന്നിലെ നിന്നെ നോല്‍ക്കാന്‍ ഏല്‍പ്പിച്ചോളാം

Wednesday, May 25, 2011

വെല്‍ഡിംഗ്

പ്രണയമണി തൂവല്‍ പൊഴിയും പവിഴ മഴ
മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ
തോരാത്ത മോഹമീ മഴ, ഗന്ധര്‍വ ഗാനമീ മഴ (2)
ആദ്യാനുരാഗരാ*മഴവില്‍ കൊതുമ്പിലേറി വന്ന 
വെണ്ണിലാക്കിളി,കദളി വനങ്ങള്‍ താണ്ടിവന്ന
തെന്തിനാണ്* നീ മധു പകരൂ മലര്‍ ചൊരിയൂ 
അനുരാഗ പൌര്‍ണ്ണമിയെ നീ മായല്ലേ 
മറയല്ലേ *നീലവേനലില്‍ രാജ കോകിലം
അലയൂ നീ അലയൂ ഒരു മാമ്പൂ തിരയൂ 
വസന്ത കാല ജാലകം അരികിലിനിയും*
കിളിയെ കിളിയെ മണി മണി മേഘ തോപ്പില്‍ 
ഒരു മലര്‍ നുള്ളാന്‍ പോകും അഴകിന്‍ *അഴകേ 
നിന്‍ മിഴിനീര്‍മണിയീ കുളിരില്‍ തൂവരുതെ
കരളേ നീയന്റെ കിനാവില്‍* മുത്തു മണി 
തൂവല്‍ തരാം അല്ലിത്തളിരാട തരാം 
നറുപൂവിതളില്‍ മധുരം പകരാന്‍ 
ചെറുപൂങ്കാറ്റായ് മെല്ലെ താരാട്ടാന്‍ 
എന്‍ കനവിലൊതുങ്ങും *കണ്ണീര്‍ പൂവിന്‍റെ
കവിളില്‍ തലോടി ഈണം മുഴങ്ങും പഴംപാട്ടില്‍ 
മുങ്ങി മറുവാക്ക് കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ
പൂത്തുമ്പി എന്തെ മറഞ്ഞു* എന്തേ മുല്ലേ പൂക്കാത്തൂ 
എന്റെ പൊന്‍ കിനാവില്‍ നീ
മഞ്ചാടി ചുണ്ടത്ത് മുത്താഞ്ഞോ
നെഞ്ചോടുരുമി കിടക്കാഞ്ഞോ 
മെല്ലെ മെല്ലെ പുല്‍കും പൂന്തെന്നല്ലേ 
എന്റെ സ്വന്തമാണു നീ... പായാരം *കൊഞ്ചി 
കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ*

Friday, December 31, 2010

പുതുവര്‍ഷം

പിരിയുകയാണ് നാം...
എന്‍ ജീവിതയാത്രയില്‍....
ഈ ചെറിയ വേളയില്‍...
ഒരുപാട് സുഖങ്ങളും...
ദുഖങ്ങളും തന്നു നീ...
മറക്കില്ലൊരിക്കലും...
മറക്കാനാവതില്ലൊരിക്കലും....
പിരിയാനിനി നാഴികകള്‍ ബാക്കിയിരിക്കവേ...
സങ്കടമേതുമില്ലാതെ പുതു കൂട്ടുകാരനെ..
വരവേല്‍ക്കാന്‍ കൊതിപ്പുവോ എന്‍ മനം..
അത് നിന്ദയായിടുമോ എന്നൊരു ശങ്ക പോലുമില്ലാതെ...

Wednesday, November 3, 2010

യക്ഷി

സമയം അര്‍ദ്ധരാത്രി കഴിഞ്ഞിരിക്കുന്നു... വീട് ലക്‌ഷ്യം വച്ച് ഗോപി വേഗം നടന്നു നീങ്ങി..
നല്ല നിലാവുണ്ട്....വീട്ടില്‍ ഭാര്യയും കുഞ്ഞും തനിച്ചേ ഉള്ളൂ....
അപ്പു മാഷുടെ വീട്ടിലെ കട്ടിലിന്റെ പണി ഇന്ന് തീര്‍ത്ത് കൊടുക്കേണ്ടതിനാല്‍ വളരെ വൈകി...
പാലപ്പൂവിന്റെ സുഗന്ധം മൂക്കിലേക്ക് തറച്ചു കയറുന്നു....
സര്‍പ്പക്കാവിനു അടുത്തുള്ള പാലമരം പൂത്തു നില്‍ക്കുകയാണ്...
ഗോപിയുടെ ചങ്കിടിപ്പിന്റെ വേഗം കൂടി....
പലരും പല രാത്രികളിലും ഇവിടെ യക്ഷിയെ കണ്ടിട്ടുള്ള കഥകള്‍ കേട്ടിട്ടുണ്ട് ....
ഭയം ഗോപിയുടെ മനസ്സിനെ ഭരിക്കാന്‍ തുടങ്ങി...
പെട്ടന്ന് രാത്രിയുടെ നിശബ്ദദ ഭേദിച്ച് കൊണ്ട് ഒരു ചിരി....
... സര്‍പ്പക്കാവില്‍ നിന്നും ഒരു സ്ത്രീരൂപം എഴുന്നേറ്റു വരുന്നു .... വാഴവെട്ടിയിട്ടത്‌ പോലെ ഗോപി താഴെ വീണു...
ബോധം പോയി കിടക്കുന്ന ഗോപിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ... പഞ്ചായത്താപ്പീസിലെ തൂപ്പുകാരി അമ്മിണിയും മെമ്പര്‍ ഭാസ്കരനും... അവരവരുടെ വീടുകള്‍... ലക്ഷ്യമാക്കി നടന്നകന്നു...

മിനിക്കഥ

അകലെ നീലാകാശവും... ആര്‍ത്തലയ്ക്കുന്ന നീലക്കടലും നോക്കി അവന്‍ മണല്‍പ്പരപ്പില്‍ കാത്തിരുന്നു....
അവനുറപ്പായിരുന്നു അവള്‍ വരുമെന്ന്...
സമയം ഇഴഞ്ഞു നീങ്ങിയത് അവന്‍ അറിഞ്ഞില്ല...
മൂന്നാം നാള്‍ അവള്‍ വന്നു... കടലിന്റെ അഗാധധയില്‍ നിന്നും...
അവളുടെ മുഖം ഒരു നോക്ക് നോക്കി... ഒരു വാക്കും മിണ്ടാതെ അവനും നടന്നു നീങ്ങി...
കടലിന്റെ അഗാധതലങ്ങള്‍ സന്ദര്‍ശിക്കുവാന്‍...